വാഷിങ്ടൺ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പുകയുന്നു. ഹോർമുസ് കടലിടുക്കിൽ വെച്ച് വാണിജ്യ കപ്പലിനു നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച്, അമേരിക്കൻ സൈന്യം ഇറാനെതിരെ വ്യോമാക്രമണം നടത്തി.
ശനിയാഴ്ച നടന്ന പ്രത്യാക്രമണത്തിൽ ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും നിർണായകമായ തീരദേശ റഡാർ സംവിധാനങ്ങളും തകർത്തതായി പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അമേരിക്കൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

