സംസ്ഥാന ലോട്ടറി വകുപ്പിൽ വൻ വിവാദം; വിൽക്കാത്ത ടിക്കറ്റുകൾക്ക് സമ്മാനമടിച്ചതായി പരാതി, അന്വേഷണം വേണമെന്ന് ഐ.എൻ.ടി.യു.സി

4 July 2026
സംസ്ഥാന ലോട്ടറി വകുപ്പിൽ വൻ വിവാദം; വിൽക്കാത്ത ടിക്കറ്റുകൾക്ക് സമ്മാനമടിച്ചതായി പരാതി, അന്വേഷണം വേണമെന്ന് ഐ.എൻ.ടി.യു.സി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിൽ പുതിയ അഴിമതി ആരോപണങ്ങളും വിവാദങ്ങളും പുകയുന്നു. വിറ്റുപോകാത്ത ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം അടിച്ചതായാണ് പുതിയ കണ്ടെത്തൽ. നെയ്യാറ്റിൻകര ലോട്ടറി ഓഫീസിലെ വിൽക്കാത്ത ടിക്കറ്റുകളുടെ പട്ടികയിലുള്ള (Unsold Tickets) ലോട്ടറിയുമായാണ് പലരും സമ്മാനത്തുക കൈപ്പറ്റാൻ വിവിധ ഓഫീസുകളെ സമീപിച്ചിരിക്കുന്നത്.

നെയ്യാറ്റിൻകര ലോട്ടറി ഓഫീസിന് കീഴിലാണ് ക്രമക്കേട് കണ്ടെത്തിയത്. അയ്യായിരം രൂപ വരെയുള്ള ചെറിയ സമ്മാനങ്ങൾ അടിച്ച ടിക്കറ്റുകളാണ് ഹാജരാക്കിയിട്ടുള്ളത്. ലോട്ടറി വകുപ്പിൽ ഗുരുതരമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന് കാണിച്ച് ഐ.എൻ.ടി.യു.സി (INTUC) രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാൽ, ഇത്രയും ഗുരുതരമായ ക്രമക്കേട് നടന്നിട്ടും ലോട്ടറി ഡയറക്ടറേറ്റ് ഇതുവരെ പോലീസിൽ പരാതി നൽകാനോ അന്വേഷണം ആവശ്യപ്പെടാനോ തയ്യാറായിട്ടില്ല എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ഈ വിഷയം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-വിവാദങ്ങൾക്ക് വഴിവെച്ചേക്കും.